28 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ വകുപ്പുതല അന്വേഷണം പ്രഹസനമായി

വായിരിച്ചിരിക്കേണ്ടവ

കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച ഗുരുതര അനാസ്ഥക്ക് പിന്നാലെ വകുപ്പ് തല അന്വേഷണത്തിലും തിരിമറി നടത്തി ആരോഗ്യവകുപ്പ്.പരാതിക്കാരിയായ ഹര്‍ഷിനയില്‍ നിന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.ഇതിനിടെ ശാരീരിക പ്രശ്നങ്ങള്‍ വന്നതോടെ പരാതിക്കാരിയായ ഹര്‍ഷിന കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.
അന്വേഷണത്തില്‍ നടപടി ആകാതെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലും പോകില്ലെന്നും ആശുപത്രിയില്‍ തന്നെ സമരം ചെയ്യുമെന്നും ഹര്‍ഷിന അറിയിച്ചതോടെ അധികൃതര്‍ വെട്ടിലായി.തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജ് ഇടപെട്ട് പുതിയ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉറപ്പു നല്‍കിയതോടെ യുവതി സമരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നും വ്യക്തവരുത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി ഹര്‍ഷിനയെ അറിയിച്ചു.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയതെങ്ങനെയെന്ന് കണ്ടെത്താനാണ് ആരോഗ്യമന്ത്രി ആദ്യം ഉന്നതതല സംഘത്തെ നിയോഗിച്ചത്.മെഡിക്കല്‍ വിദ്യാഭ്യാസ ഡയറകറേറ്റ് സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രണ്ട് മാസമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാത്തതോടെയാണ് ഹര്‍ഷിന പ്രതിഷേധവുമായി രംഗത്തെത്തിയത്.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹര്‍ഷിന ഗുരുതര വീഴ്ചയ്ക്ക് ഇരയായത്.ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം മൂത്രസഞ്ചിയില്‍ തറച്ചു നില്‍ക്കുകയായിരുന്നു.അഞ്ച് വര്‍ഷത്തെ ദുരിതത്തിനൊടുവില്‍ സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്.തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -