സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കകം ബിഹാർ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു. നിതീഷ് കുമാർ മന്ത്രിസഭയിൽ നിന്നും അഴിമതി ആരോപണങ്ങൾ മേവാലാൽ ചൗധരിയാണ് രാജിവെച്ചത്. 2017 ൽ ഭഗൽപൂർ കാർഷിക സർവകലാശാലയിൽ വൈസ് ചാൻസിലർ ആയിരിക്കെ ചട്ടവിരുദ്ധമായി അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ സയൻറ്റിസ്റ്റ് പോസ്റ്റുകളിലേക്ക് നിയമനം നടത്തി എന്നതാണ് പരാതി. ജെ ഡി യു എം എൽ എ ആയ്യിരുന്ന മേവാലാൽ താരപൂരിൽ നിന്നാണ് നിയമസഭയിൽ എത്തിയത്. അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി ശക്തമായ പ്രതിഷേധങ്ങൾഉയർത്തിയിരുന്നു.
ചൗധരിയെ നിതീഷ്കുമാർ മന്ത്രിസഭയിലെ ഉൾപ്പെടുത്തിയതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് മേവാലാൽ സ്വമേദയ രാജിവെക്കുകയായിരുന്നു. സംസ്ഥാനാധികാരം തിരികെ പിടിക്കുവാൻ ക്രിമിനലുകളാണ് നിതീഷ് കുമാർ മുഖ്യമന്ത്രി നിയമിച്ചിരിക്കുന്നതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചിരുന്നു.