28 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സി.എന്‍.ബാലകൃഷ്ണനോടുള്ള ആദരവ് കാണിക്കേണ്ടത് പാര്‍ട്ടിയെ ശക്തിപ്പെടുത്തി; വി.ഡി.സതീശന്‍

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ അതികായനും മുന്‍ മന്ത്രിയുമായ സി.എന്‍.ബാലകൃഷ്ണനോടുള്ള ആദരം കാണിക്കേണ്ടത് ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പുകളില്‍ വിജയിപ്പിച്ചുകൊണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.അദ്ദേഹത്തിന്റെ അസാന്നിധ്യം അക്ഷരാര്‍ത്ഥത്തില്‍ ജില്ലയില്‍ നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിട്ടുള്ളത്.
ജില്ലയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയിലെ സ്‌നേഹസമ്പന്നനായ കാരണവായിരുന്നു.സഹകരണ ഖാദി മേഖലയിലെ അധിപനായി മാറാന്‍ അദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചു.ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും തന്റെതായ പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സി.എന്‍.ബാലകൃഷ്ണന്റെ നാലാം ചരമവാര്‍ഷികത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സി.എന്‍ സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു.”സഹകരണ മേഖലയിലെ പ്രസക്തി- പ്രതിസന്ധി-പ്രതീക്ഷ” എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാറില്‍ എംവിആര്‍ കാന്‍സര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി.എന്‍ വിജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
തേറമ്പില്‍ രാമകൃഷ്ണന്‍,ടി.എന്‍ പ്രതാപന്‍ എംപി,യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി വിന്‍സെന്റ്,ഒ.അബ്ദുറഹിമാന്‍കുട്ടി,ജോസഫ് ചാലിശ്ശേരി,അഡ്വ.ജോസഫ് ടാജറ്റ്,സുനില്‍ അന്തിക്കാട്,കെ.ബി ശശികുമാര്‍,ഐ.പി പോള്‍,സി.ഒ ജേക്കബ്,ഡോ.നിജി ജസ്റ്റിന്‍,പി.ഗോപാലന്‍,കെ.എഫ് ഡൊമിനിക്,ടി.കെ.പൊറിഞ്ചു,ടി.എം നാസര്‍,ടി.എം കൃഷ്ണന്‍,ജെയ്ജു സെബാസ്റ്റ്യന്‍,ജോമോന്‍ വലിയവീട്ടില്‍,സി.എ ഗോപപ്രതാപന്‍,സനോജ് കാട്ടൂക്കാരന്‍,ടി.വി ചന്ദ്രന്‍, ജെയ്‌സന്‍ പുളിയേലക്കല്‍ പ്രസംഗിച്ചു.
നേരെത്തെ സിഎന്റെ വസതിയിലെ സ്മൃതി മണ്ഡപത്തിലും,ഡിസിസിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയിരുന്നു.സ്മൃതി മണ്ഡപത്തില്‍ സി.എന്റെ പത്‌നി തങ്കമണി ടീച്ചറാണ് അനുസ്മരണദീപം തെളിയിച്ചത്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -