28 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മിന്നല്‍ ഹര്‍ത്താല്‍: വയനാട്ടില്‍ 14 പിഎഫ്‌ഐ നേതാക്കളുടെ സ്വത്തുവഹകള്‍ കണ്ടുകെട്ടി

വായിരിച്ചിരിക്കേണ്ടവ

മാനന്തവാടി:ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎഫ് ഐ മുന്‍ നേതാക്കളുടെ സ്വത്തുവകകള്‍ ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. വയനാട്ടില്‍ 14 പേരുടെ സ്വത്തുവഹകളാണ് കണ്ടുകെട്ടിയത്. ഹര്‍ത്താല്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ 5 കോടി രൂപയുടെ നാശനഷ്ടം പിഎഫ്ഐ നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലം അളവ് ഉള്‍പ്പെടെ സ്ഥാപന ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയാരംഭിച്ചത്.
ജില്ലയില്‍ 14 പേരുടെ സ്ഥലങ്ങളാണ് അളന്ന് തിട്ടപ്പെടുത്തിയത്. എടവക വില്ലേജില്‍ 3ഉം, മാനന്തവാടി-2 വെള്ളമുണ്ട-1, പൊരുന്നനൂര്‍-2, അഞ്ചുകുന്ന്-2, നല്ലൂര്‍നാട്-1. മുട്ടില്‍സൗത്ത്-1, നെന്‍മെനി-1, കുപ്പാടിത്തറ-1 എന്നിവിടങ്ങളിലായിരുന്നു നടപടികള്‍. ജില്ലാ കലക്ടര്‍ക്ക് നല്‍കുന്ന റിപ്പോര്‍ട്ട് ലാന്റ് റവന്യു കമ്മീഷണര്‍ക്കും, ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കും കൈമാറും. തുടര്‍ന്ന് തിങ്കളാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മാനന്തവാടിയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എന്‍ സിന്ധു, വില്ലേജ് ഓഫിസര്‍ നൈനേഷ് ജോസഫ്,വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് യു.കെ സരിത,വില്ലേജ് അസിസ്റ്റന്റ് എ.കെ രാജന്‍, തിരുനെല്ലി എസ്‌ഐ കെ.ജി ജോഷി,എഎസ്‌ഐ കെ മോഹന്‍ ദാസ് നേതൃത്വത്തിലായിരുന്നു നടപടികള്‍.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -