28 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 24, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

അന്ത്യമില്ലാത്ത അന്ധവിശ്വാസങ്ങൾ; യുപിയിൽ ആറുവയസ്സുകാരി കൊല്ലപ്പെട്ടു

വായിരിച്ചിരിക്കേണ്ടവ

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ കാൺപൂരിൽ 6 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. വയറു കീറിയ നിലയിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അന്ധവിശ്വാസങ്ങൾക്ക് ആയി കുട്ടിയുടെ ആന്തരികാവയവങ്ങൾ ഉപയോഗിക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിയുടെ കരള് ഭക്ഷിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്ന് അന്ധവിശ്വാസത്തിന് പുറത്താണ് 21 വർഷമായി കുട്ടികളില്ലാത്ത ദമ്പതികൾക്ക്‌ വേണ്ടി പ്രതികൾ ഈ കൊടുംക്രൂരതയ്ക്ക് മുതിർന്നത്. 1999 വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. തുടർന്ന് കരൾ ലഭിച്ചശേഷം ആഭിചാരക്രിയകൾ തുടങ്ങാനായിരുന്നു പദ്ധതി

ദീപാവലിക്ക് മുമ്പ് പടക്കം വാങ്ങാൻ പുറത്തിറങ്ങിയ പെൺകുട്ടിയെ ഇവർ തട്ടി കൊണ്ടുപോവുകയായിരുന്നു. കരളും മറ്റ് ആന്തരിക അവയവങ്ങളും ചൂഴ്ന്നെടുത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന പ്രതികൾ കൊലപാതകത്തിനു മുൻപ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി എന്ന് പോലീസ് പറയുന്നു. ശനിയാഴ്ച യോടെ കാണാതായ പെൺകുട്ടിയെ തെരഞ്ഞ് നാട്ടുകാർ കാട്ടിൽ അടക്കം തിരച്ചിൽ നടത്തിയിരുന്നു ഞായറാഴ്ച പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. സമാനതകളില്ലാത്ത ഈ കൊലപാതകത്തിന് ഉത്തരവാദികളെ അതിവേഗം ശിക്ഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -