35 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

നാളെ കുചേലദിനം: ഗുരുവായൂരിലും തിരുവമ്പാടിയിലും പ്രധാനം

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയായ(മുപ്പെട്ടു ബുധന്‍)നാളെ കുചേലദിനം ആചരിക്കുന്നു.സതീര്‍ഥ്യനായ കൃഷ്ണനെ കാണാന്‍ അവില്‍പ്പൊതിയുമായി കുചേലന്‍ എത്തിയെന്ന സങ്കല്‍പ്പത്തിലാണ് കുചേലദിനം.അതില്‍ നിന്നും അവില്‍ കഴിച്ചതോടെ കുചേലന്റെ ദാരിദ്ര്യം അകന്നുവത്രേ.ഇന്ന് ക്ഷേത്രങ്ങളില്‍ അവില്‍ നിവേദ്യം വിശേഷമാണ്.കുഴച്ച അവിലാണ് കുചേല ദിനത്തിലെ വിശേഷാല്‍ വഴിപാട്. അത് പ്രസാദമായി സ്വീകരരിച്ച് ഭക്ഷിക്കാം.അവില്‍നിവേദ്യം ഭക്തര്‍ക്ക് ശീട്ടാക്കുകയുമാകാം.തൃശൂരില്‍ തിരുവമ്പാടിയിലും ഗുരുവായൂരും വിശേഷമാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന് ആയിരങ്ങളുടെ അവില്‍ നിവേദ്യം നടക്കും.രണ്ടരലക്ഷം രൂപയുടെ അവില്‍ വഴിപാട് ഇതിനകം ശീട്ടാക്കി ക്കഴിഞ്ഞു.3,32,640 രൂപയുടെ അവില്‍ നിവേദ്യം തയ്യാറാക്കാനാണ് ദേവസ്വം തീരുമാനം.ശീട്ടിന് മിനിമം 21 രൂപയാണ്.പരമാവധി 63 രൂപയുടെ ശീട്ടാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
നാളികേരം,ശര്‍ക്കര,നെയ്യ്,ചുക്ക്,ജീരകം എന്നിവയാല്‍ കുഴച്ച അവില്‍ പന്തീരടി പൂജയ്ക്കും അത്താഴപ്പൂജയ്ക്കും ഗുരുവായൂരപ്പന് നിവേദിക്കും.ഇതിനുപുറമെ ഭക്തര്‍ കൊണ്ടുവരുന്ന അവില്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കും.കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ സ്മരണയ്ക്കായി മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കഥകളി ഗായകര്‍ കുചേലവൃത്തം പദങ്ങള്‍ രാവിലെ മുതല്‍ ആലപിക്കും.രാത്രി കുചേലവൃത്തം കഥകളിയും അരങ്ങേറും.തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വഴിപാട് യൂണിറ്റ് ഒന്നിന് 100 രൂപയാണ് നിരക്ക്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -