33 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 24, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഉദ്ധവ് പക്ഷം 76.85% വോട്ട് നേടി ജയിച്ചു; അപ്രതീക്ഷിതം നോട്ടയ്ക്ക് 14.79% വോട്ടുകള്‍!

വായിരിച്ചിരിക്കേണ്ടവ

മുംബൈ: ബിജെപിയുടെ നേതൃത്വത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയെ മുന്നില്‍നിര്‍ത്തി ശിവസേനയെ പിളര്‍ത്തി അധികാരത്തില്‍നിന്നു പുറത്താക്കിയതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെ പക്ഷത്തിന് വിജയം. ബിജെപി മത്സരത്തില്‍നിന്ന് പിന്മാറിയതിനാല്‍ ഫലം പ്രവചനീയമായിരുന്നെങ്കിലും അപ്രതീക്ഷിതമായത് വോട്ടുകളുടെ എണ്ണം പുറത്തുവന്നപ്പോഴാണ്. അന്ധേരി (ഈസ്റ്റ്) ഉപതിരഞ്ഞെടുപ്പില്‍ ഉദ്ധവ് ബാലസാഹബ് താക്കറെ ശിവസേന വിഭാഗം നിര്‍ത്തിയ റുതുജ ലാത്‌കെ വന്‍ മാര്‍ജിനില്‍ ജയിച്ചു. എന്നാല്‍ ബാക്കിയുള്ള ആറു സ്ഥാനാര്‍ഥികളെക്കാളും വോട്ടു കൂടുതല്‍ നേടി നോട്ട ‘താരമായി’.
ആകെ പോള്‍ ചെയ്ത 86,570 വോട്ടുകളില്‍ റുതുജയ്ക്ക് 66,530 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 12,806 വോട്ടുകളാണ് നോട്ടയ്ക്കു ലഭിച്ചത്. അതായത് ആകെ പോള്‍ ചെയ്തവയില്‍ 76.85% വോട്ടുകള്‍ റുതുജയ്ക്ക് ലഭിച്ചപ്പോള്‍ നോട്ട 14.79% വോട്ടുകള്‍ നേടി. ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു ശതമാനത്തോളം വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.
റുതുജ ലാത്‌കെയുടെ ഭര്‍ത്താവും ശിവസേന എംഎല്‍എയുമായ രമേശ് ലാത്‌കെയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. രമേശ് ലാത്‌കെയോടുള്ള ആദര സൂചകമായി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും കോണ്‍ഗ്രസും എന്‍സിപിയും സ്ഥാനാര്‍ഥിയെ വച്ചിരുന്നില്ല. ബിജെപി സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയും ചെയ്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -