28 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മഴക്കാലക്കെടുതി: തീരത്തിന് കാവലാകാൻ 60 അംഗ സംഘം

വായിരിച്ചിരിക്കേണ്ടവ

 

മഴക്കാലക്കെടുതി നേരിടാൻ സുസജ്ജമായി അഴീക്കോട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തീരപ്രദേശങ്ങളിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ  60 അംഗ സംഘമാണ് അഴീക്കോട് കേന്ദ്രീകരിച്ച് സജ്ജമായിരിക്കുന്നത്.

മതിലകം ബ്ലോക്കിലെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് പ്രധാനമായും  സംഘത്തിലുള്ളത്. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (KUFOS) നേതൃത്വം നൽകി നീന്തൽ ഉൾപ്പെടെയുള്ള കായികക്ഷമത പരിശോധനകൾക്ക് ശേഷമാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. തുടർന്ന് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർസ്പോർട്സിന് കീഴിൽ ജീവൻ രക്ഷാരീതികൾ, ഓപ്പൺ വാട്ടർ ലൈഫ് സേവിംഗ്, ബോട്ട് കൈകാര്യം ചെയ്യൽ, പ്രാഥമിക ചികിത്സാ രീതികൾ തുടങ്ങിയ 15 ദിവസത്തെ പ്രത്യേക  പരിശീലനങ്ങൾക്ക് ശേഷമാണ് ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുന്നത്.

കൂടാതെ പ്രളയ ദുരിത മേഖലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ പതിനഞ്ചിലധികം  ബോട്ടുകളും വഞ്ചികളും തയ്യാറാണ്. നിലവിൽ മഴ തുടരുന്ന സാഹചര്യത്തിലും മെയ്‌ 27 മുതൽ ആരംഭിക്കുന്ന കാലവർഷത്തിന് മുന്നോടിയായും കൊടുങ്ങല്ലൂർ, അഴീക്കോട് മേഖലകളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ  അഴീക്കോട് മേഖലയിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ്, കോസ്റ്റൽ പൊലീസ്  എന്നിവരുടെ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് കൺട്രോൾ റൂം നമ്പർ:0480 2996090, കോസ്റ്റൽ പൊലീസ് കൺട്രോൾ റൂം നമ്പർ :04802815100

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -