29.7 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 24, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വിഷക്കായ കഴിച്ച് ജീവനൊടുക്കിയ അമ്മയുടെ മൃതദേഹം സംസ്‌കരിച്ചു

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍: പാവറട്ടിയില്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കിയ ആശയുടെ മൃതദേഹം ഒടുവില്‍ മക്കളെത്തി സംസ്‌കരിച്ചു.മക്കളെ കാണിക്കില്ലെന്ന് ആശയുടെ ഭര്‍ത്താവ് സന്തോഷും കുടുംബവും പറഞ്ഞിരുന്നു.പത്തും നാലും വയസുള്ള കുട്ടികളെ മൃതദേഹം കാണാന്‍ കൊണ്ടുവരില്ലെന്നായിരുന്നു ആദ്യമെടുത്ത നിലപാട്. കേണപേക്ഷിച്ചിട്ടും ഭര്‍ത്താവ് സന്തോഷിന്റെ കുടുംബം വഴങ്ങുന്നില്ലെന്ന് ആശയുടെ കുടുംബം പറഞ്ഞിരുന്നു.പിന്നീടവര്‍ പൊലീസിനു പരാതി നല്‍കിയതിനു പിന്നാലെ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനമുണ്ടായത്.
ആശയുടെ മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചു.ഭര്‍തൃവീട്ടിലെ പീഡനംമൂലം ആശ വിഷക്കായ കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം, മൃതദേഹം കാണിച്ചശേഷം കുട്ടികളെ തിരികെ കൊണ്ടുപോകുമെന്നാണ് ധാരണയായത്.തുടര്‍ന്നാണ് കുട്ടികളെ എത്തിച്ചത്.മരണം നടന്നതിന് പിന്നാലെ മൃതദേഹം കാണാന്‍ പോലും നില്‍ക്കാതെ സന്തോഷ് ആശുപത്രിയില്‍ നിന്ന് മടങ്ങി.നാട്ടികയില്‍ മൃതദേഹം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ല.തുടര്‍ന്നാണ് ആശയുടെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കാരം നടത്തിയത്.
പാവറട്ടി കവര വേലുക്കുട്ടിയുടെയും വത്സലയുടെയും മകളായ ആശയെ, ഈ മാസം 12നാണ് ഭര്‍തൃഗൃഹത്തില്‍ വച്ച് വിഷക്കായ കഴിച്ച് അവശയായ നിലയില്‍ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു.സഞ്ജയ്, ശ്രീറാം എന്നിവരാണ് മക്കള്‍.12 വര്‍ഷമായി സന്തോഷും ആശയും തമ്മില്‍ വിവാഹിതരായിട്ട്.

 

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -